Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Tuesday, May 17, 2011

.......സുധാ വര്‍മ്മ.............

    ഇത് ഞാനെഴുതുന്നത് 1986 ല്‍... ബോംബെയില്‍ നിന്നും പരിചയപ്പെട്ട ഒരു സുഹൃത്തിന്റെ ജീവിതത്തിന്റെ ചെറിയൊരുഭാഗം.....
             മനസ്സിന്റെ വേദനമുഴുവന്‍ കടിച്ചമര്‍ത്തികൊണ്ട് ഞാനവളോട് ചോദിച്ചു...”എങ്ങിനെ നീയീ നശിച്ച ജീവിതത്തിലെത്തിപ്പെട്ടു “ഒന്നും പറയാതെ കൈകളില്‍ മുഖമമര്‍ത്തി പൊട്ടിക്കരയുന്ന അവളെ ആശ്വസിപ്പിക്കാന്‍ എനിക്കാവില്ലായിരുന്നു...നശിച്ച വേശ്യാലയത്തിലേക്കെന്നെ ക്ഷണിച്ച സുഹൃത്തിനേയും വരാന്‍ തോന്നിയ നിമിഷത്തേയും ശപിച്ചുകൊണ്ട് പടിയിറങ്ങുമ്പോള്‍ പൊട്ടിക്കരച്ചിലിന്റെ ശബ്ദവും വിളറിവെളുത്ത സുധാവര്‍മ്മയുടെ മുഖവും മാത്രമായിരുന്നു മനസ്സില്‍...


             മുറിയുടെ കറങ്ങുന്ന ഫാനിനു ചുവട്ടില്‍ വിയര്‍ത്ത് കിടക്കുമ്പോഴും ചിന്തമുഴുവന്‍ അവളെ കുറിച്ചായിരുന്നു...എന്നോ എങ്ങിനെയോ മനസ്സിലേക്കു കടന്നുവന്ന വെളുത്ത് കൊലുന്നയെയുള്ള തമ്പുരാട്ടിക്കുട്ടി....ചുറ്റമ്പലത്തിന്റെ പടിഞ്ഞാറേ നടയില്‍ ആല്‍ത്തറയുടെ പഴകിയ കല്‍കെട്ടിനുമീതെ എന്നും അവളേയും കാത്തിരിക്കുമായിരുന്നു...ഒരിഴകെട്ടിയ മുടിക്കെട്ടില്‍ തുളസിലത്തുമ്പും നെറ്റിയിലെ ചന്ദനക്കുറിയും കാച്ചിയ എണ്ണയുടെ മണവും എന്നെ വല്ലാതെ മത്തുപിടിപ്പിച്ചിരുന്നു....ഒരിക്കലും തുറന്നുപറയാന്‍ കഴിയാത്ത സ്നേഹത്തിന്റെ വ്യര്‍ത്ഥത എപ്പോഴെല്ലാമോ മനസ്സില്‍ ദു:ഖമായി പെയ്തിറങ്ങിയപ്പോഴും പുഞ്ചിരിക്കുന്ന അവളുടെ മുഖം സ്വാന്തനമായി എത്തുമായിരുന്നു...സ്വപ്നങ്ങളുടെ ആഴങ്ങളില്‍ അവളെന്നില്‍ അലിഞ്ഞു ചേര്‍ന്നപ്പോള്‍ സ്വര്‍ഗ്ഗാനുഭൂതികള്‍ക്ക് ചിറകുമുളക്കുമായിരുന്നു...അവയെല്ലാം യാഥാര്‍ത്ത്യമാവാന്‍ നേര്‍ന്ന വഴിപാടുകള്‍ക്കൊടുവില്‍ സത്യം നൊമ്പരമായി എന്നിലേക്കു കടന്നുവന്നു...വിശ്വസിക്കാന്‍ കഴിയാത്ത വാദ്യമേളങ്ങള്‍ക്കു നടുവില്‍ ഏതോ ഒരു കിഴവന്റെ വിറക്കുന്ന കൈകള്‍ അവളുടെ കഴുത്തില്‍ താലികെട്ടിയപ്പോള്‍ ഞാനും ആല്‍ത്തറയും മാത്രം ബാക്കിയായി....ഒടുവില്‍ എല്ലാ നൊമ്പരങ്ങളും പേറി ബോംബെയെന്ന മഹാ നഗരത്തിലേക്ക് വണ്ടികയറുമ്പോള്‍ എല്ലാം മറക്കാന്‍ ശ്രമിച്ചു....ഓര്‍മ്മകളില്‍ നിന്നും മാഞ്ഞുപോവുന്നതിനുമുമ്പ് ......ഇവിടെ...ഇങ്ങിനെ.....
               ഡോര്‍ബെല്ലിന്റെ ശബ്ദം ചിന്തയില്‍ നിന്നും ഉണര്‍ത്തി....വാതിലിനുമുന്നില്‍ കുറ്റബോധത്തോടെ നില്‍ക്കുന്ന സുഹൃത്ത്....അല്പനിമിഷത്തെ മൌനത്തിനു ശേഷം അവന്‍ പറഞ്ഞു.....” സോറി.....അവള്‍ ആത്മഹത്യചെയ്തു “....
                    ഒന്നും പറയാന്‍ കഴിഞ്ഞില്ലാ.....എന്തെല്ലാമോ വീണുടയുന്നു....ആരെല്ലാമോ വാവിട്ടു കരയുന്നു....മനസ്സിന്റെ പൊട്ടിക്കരച്ചില്‍ വിജനതയുടെ കൂരിരുട്ടില്‍ അലിഞ്ഞു ചേര്‍ന്നു....ഓര്‍മ്മകളുടെ തടവറയിലേക്ക് രണ്ടിറ്റു കണ്ണുനീര്‍കൂടി........

Tuesday, April 26, 2011

സര്‍ദാറിന്റെ കഥ.....

         എട്ടാം തരത്തിലെ കൊല്ലപ്പരീക്ഷയും കഴിഞ്ഞ് പിരിയുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായിരുന്നെങ്കിലും എനിക്കത് വലിയ വിഷമമായിരുന്നു...പ്രണയിക്കുന്നവന്റെ വിഷമം..അല്ലെങ്കില്‍ എന്നും കണ്ടുകൊണ്ടിരിക്കുന്ന ആനന്ദിനെ ഇനിയെന്നുകാണും എന്ന വിഷമം...രണ്ടുമാസ വെക്കേഷന്‍ എന്നെ സംബന്ധിച്ചിടത്തോളം ഒമ്പതാം ക്ലാസിലേക്കുള്ള ബുക്കും ഡ്രസ്സും വാങ്ങാനുള്ള ജോലി തേടലായിരുന്നു...മുഴുവനും വാങ്ങാന്‍ കഴിയാത്തതോണ്ട് രണ്ട് വിഷയത്തി   നൊരു നോട്ടായിരുന്നു ഉപയോഗിച്ചിരുന്നത്..  

Friday, April 15, 2011

ഒരു പ്രണയം പുഷ്പിക്കുന്നു



എന്റെ ഇന്നലെകള്‍ ഭാഗം ഒമ്പത്...


തിങ്കളാഴ്ച അല്പം വൈകിയാണ് ഞാന്‍ സ്കൂളിലേക്കു പോയത്... എങ്കിലും എന്നെ സ്വീകരിക്കാന്‍ ശങ്കരനാരായണനും കൂട്ടരും ഗൈറ്റില്‍ തന്നെ കാത്തുനിന്നിരുന്നു.... എന്നെ കണ്ടപ്പഴേ അവര്‍ കൂവ് തുടങ്ങി...  "നമ്മുടെ കാമുകന്‍ വന്നേ “ എന്നുപറഞ്ഞുകൊണ്ടായിരുന്നു കൂവിയിരുന്നത്... ഒന്നും പറയാതെ ഞാനെന്റെ ക്ലാസിലേക്കു നടന്നു...എന്നെ കണ്ടപ്പോഴേ ക്ലാസിലെ കുട്ടികള്‍ ചിരിതുടങ്ങിയിരുന്നു.... ആനന്ദ് എന്റെ മുഖത്തേക്കു നോക്കാതെ ഏതോ പുസ്തകത്തില്‍ നോക്കികൊണ്ടിരുന്നു..

Wednesday, April 6, 2011

എന്റെ ഇന്നലകള്‍.. ഏഴ് [ ആനന്ദ് ]

പിന്നീടുള്ള ദിവസങ്ങള്‍ എന്റെ കണ്ണുകള്‍ അവളുടെ പിറകെയായിരുന്നു...ഒരു നല്ല ഡ്രസ്സുപൊലുമില്ലാത്ത എന്നെ അവള്‍ ശ്രദ്ധിക്കില്ലെന്നെനിക്കറിയാമായിരുന്നിട്ടും എന്തോ എന്റെ കണ്ണുകള്‍ പിന്‍ വലിക്കാന്‍ എനിക്കു താല്പര്യമില്ലായൊരുന്നു...എന്റെ കൂടെ പഠിക്കുന്ന ശങ്കരനാരായണന്‍ ( ഇദ്ദേഹം ഇന്ന് ജിദ്ദയിലുണ്ട് ) എങ്ങിനെയോ ഇത് മണത്തറിഞ്ഞിരുന്നു....ഒരിക്കലവന്‍ എന്നോട് പറഞ്ഞു...അവളുടെ പിന്നാലെയുള്ള നടത്തം നിറുത്താന്‍...കാരണം അവള്‍ എന്റെ നാട്ടിലെ അറിയപ്പെടുന്ന ഒരു ഹിന്ദു കുടുംബത്തിലെ ഒരു ഡോക്ടറുടെ പെങ്ങടെ മകളായിരുന്നു....അവന്റെ സ്വരത്തില്‍ ഒരു ഭീഷണിയുണ്ടായിരുന്നു...അന്നുമുതല്‍ അവനെന്റെ കണ്ണില്‍ വില്ലന്‍ വേഷം കെട്ടിയാടാന്‍ തുടങ്ങി....( പക്ഷേ ഇവന്‍ ഇന്നെന്റെ ഏറ്റവും അടുത്ത സുഹൃത്താണ്..) 

Monday, March 21, 2011

ലോസഞ്ചര്‍ മുട്ടായി

എന്റെ ഇന്നലകള്‍ ഭാഗം അഞ്ച്

സൌന്ദര്യാസ്വാദനത്തിന്റേയോ പ്രണയത്തിന്റേയോ പ്രായമല്ലായിരുന്നു...എങ്കിലും അവളെ എനിക്കിഷ്ടമായിരുന്നു.... അവളുടെ ശബ്ദമില്ലാത്ത ചിരിയില്‍ ഏതോ ഒരു മാന്ത്രികവലയം ഒളിഞ്ഞിരുന്നു... ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ഞങ്ങളുടെ കുഞ്ഞുമനസ്സുകള്‍ അന്വോന്യം സംസാരിച്ചുതുടങ്ങി.... ഞങ്ങള്‍ പഠിച്ചിരുന്നത് രാമനാട്ടുകര ഗവ: യു.പി.സ്കൂളിലായിരുന്നു...നേരെ മുന്നിലുള്ള ഗണ:പത് സ്ക്കൂളിന്റെ മുറ്റമായിരുന്നു വൈകുന്നേരങ്ങളിലെ എന്റേയും കൂട്ടുകാരുടേയും കളിസ്ഥലം.... മതിലുകളില്ലാത്ത രണ്ട് സ്ക്കൂളിന്റേയും നടുവിലൂടെയായിരുന്നു ഫാറൂക് കോളേജിലേക്കുള്ള റോഡ് പോയിരുന്നത്..എന്നും വൈകുന്നേരങ്ങളില്‍ അവളുടെ മാര്‍ക്കറ്റിലേക്കുള്ള പോക്കും വരവും അതുവഴിയായിരുന്നു...ഒരുദിവസം കൂട്ടുകാരുടെ നിര്‍ബന്ധം കാരണം ഞാനവളോട് ചോദിച്ചു “ നീവരുമ്പോ എനിക്ക് മുട്ടായി കൊണ്ടോരോ“....ചിരിച്ചുകൊണ്ടവളെന്നോട് ചോദിച്ചു..” ഈ കുട്ടിക്കെന്ത് മുട്ടായ്യ്യാ വേണ്ട്യേ


“...ഞാനൊന്നും പറഞ്ഞില്ലാ... 

Friday, March 11, 2011

കാഞ്ചന.....


എന്റെ ഇന്നലകള്‍....ഭാഗം...നാല്


ആറുവയസ്സ് കഴിഞ്ഞപ്പോ മുതല്‍ എന്റെ അസുഖം മാറിത്തുടങ്ങിയിരുന്നു....ആദ്യം ഞാന്‍ പോയിത്തുടങ്ങിയത് മദ്രസ്സയിലായിരുന്നു....പുറത്തേക്കുള്ള എന്റെ ആദ്യത്തേത് എന്ന് പറയാവുന്ന ദിവസങ്ങള്‍....ശാരീരികമായും മാനസ്സികമായും വല്ലാത്തൊരു സുഖം തോന്നി....എങ്കിലും എല്ലാവരില്‍ നിന്നും ഞാനകലാനാണ് ശ്രമിച്ചിരുന്നത്....ആരുമായും ചങ്ങാത്തമില്ലാതെ ഒരു ഒറ്റപ്പെടല്‍....അതായിരുന്നു എനിക്കിഷ്ടം.....

Saturday, March 5, 2011

കണ്ണുനീര്‍ തുള്ളികള്‍....

എന്റെ ഇന്നലകള്‍....ഭാഗം...മുന്ന്..
പിന്നീടുള്ള കുറേ ദിവസങ്ങള്‍ എല്ലാം മൂകമായിരുന്നു...സുഹറയുടേ മരണത്തിനുത്തരവാദി ഉമ്മയാണെന്ന പോലെയായിരുന്നു ഉമ്മയുടെ ഇരുത്തം....ഉമ്മയുടെ അടുത്തേക്ക് ഞാന്‍ 
പോയതേയില്ലാ....പേടിയായിരുന്നുവോ...അതോ വെറുപ്പായിരുന്നുവോ....എനിക്കറിയില്ലാ....
 ഒരുദിവസം ഉമ്മ എന്നെപിടിച്ച് മടിയിലിരുത്തി കെട്ടിപ്പിടിച്ചൊരുപാട് കരഞ്ഞു...ആ കണ്ണുനീര്‍തുള്ളികള്‍ വീണുപൊള്ളിയ  എന്റെ കവിള്‍ത്തടങ്ങളിലൂടെ എന്റെ കണ്ണുനീരും ഒഴുകുന്നുണ്ടായിരുന്നു... മാതൃത്വത്തിന്റെ സ്നേഹം മനസ്സിലേല്പിച്ച മുറിപ്പാടുകളായി  അതിന്നും എന്നിലെവിടൊക്കെയോ   നൊമ്പരമുണര്‍ത്തുന്നു....

Saturday, February 26, 2011

എന്റെ ഇന്നലകള്‍....ഭാഗം...രണ്ട്.....

 സുഹറ.....
               അവളെന്ന് ജനിച്ചു എന്നെനിക്കറിയില്ലാ...അതൊന്നും അറിയാനുള്ള പ്രായം അന്നെനിക്കില്ലായിരുന്നു...ഞാനവളെ കാണുന്നത് എപ്പോഴും എന്റെ ഉമ്മയുടെ ഒക്കത്തായിരുന്നു..ഉമ്മയുടെ താരാട്ടുവരികളും തൊട്ടിലക്കെട്ടുകളും അവള്‍ക്ക് സ്വന്തമായതോടെ ഞാനൊരുമുറിയുടെ മൂലയിലെ കീറപ്പായയിലേക്കൊതുങ്ങി..ഉമ്മയുടെ കാച്ചിത്തുമ്പില്‍ തൂങ്ങാന്‍പോലും എനിക്കന്ന് അവകാശമില്ലാതായി...എന്തുകൊണ്ടോ ഉമ്മക്കെന്നും എന്നോട് ദേഷ്യപ്പെടാനേ സമയമുണ്ടായിരുന്നുള്ളു..അതിന്റെ കാരണമറിയാനുള്ള പ്രായം അന്നെനിക്കില്ലായിരുന്നല്ലോ..എന്റെ വലത്തേകാലിനു മുട്ടിനുകീഴെ അന്നൊരുതരം ചൊറിപിടിച്ചിരുന്നു....അതിന്റെ വേദനയും നീറ്റലും എന്നെ വല്ലാണ്ട് വിമ്മിട്ടപ്പെടുത്തി...ശരിക്കൊന്നിരിക്കാന്‍പോലും കഴിയാത്ത അവസ്ഥ...
എങ്ങിനെ എവിടെ ഇരിക്കയാണെങ്കിലും വലത്തേകാല്‍ നീട്ടിവെച്ചേ ഇരിക്കാന്‍ കഴിയുകയുള്ളൂ..മുട്ടിനുകീഴെ എപ്പോഴും ചുറ്റിയിട്ട തുണിയുടെ വിങ്ങലില്‍ എന്റെ കൈവിരലുകളുടെ താളത്തില്‍ ഞാന്‍ സുഖം കണ്ടെത്തി...ധര്‍മ്മാശുപത്രിയുടെ വരാന്തകളും ഇളം ചുവര്‍പ്പുള്ള ചവര്‍പ്പുവെള്ളവും എനിക്കു സുപരിചിതമായി...ശരിക്കൊന്നുറങ്ങാന്‍പൊലും കഴിയാത്ത രാത്രികള്‍...തെങ്ങോലപ്പായയില്‍ കാലുരയുമ്പോഴുള്ള വേദന എന്റെ പാതിയുറക്കത്തെ പൊട്ടിക്കരച്ചില്ടോടെ ഉണര്‍ത്തി...പിന്നിട് എത്ര വൈദ്യന്മാരെ കണ്ടെന്ന് എനിക്കുപോലും അറിയില്ലാ...കശായത്തിന്റെ കൈപ്പുനീര്‍ ജീവിതകാലം മുഴുവന്‍ എന്റെ ഉമിനീരില്‍ അലിഞ്ഞുചേര്‍ന്നു...ഒടുവില്‍ എന്നെയുംകൊണ്ട് ഉപ്പ പോയത് താടിയും തലപ്പാവുമുള്ള ഒരാളുടെ അടുത്തായിരുന്നു...അയാള്‍ എന്നെനോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു...സാരമില്ലാ “ഇവനെന്നേക്ക് ഏഴ് വയസ്സ് തികയുന്നുവോ അന്നേ ഇത് സുഖമാവുകയുള്ളൂ...( അതങ്ങിനെ സംഭവിച്ചു...ആ വ്യക്തി ഇന്നും എന്റെ കണ്‍മുന്നില്‍ നില്‍ക്കുന്നുണ്ട്..പിന്നിടൊരിക്കലും ഞാന്‍ കണ്ടിട്ടില്ലെങ്കിലും....ഞാന്‍ നമിക്കുന്നു....ആ മഹാവ്യക്തിയെ ).....രാത്രികാലങ്ങളില്‍ സുഹറയുടെ കരച്ചില്‍ കൂടിക്കുടിവന്നു...ഉറക്കമില്ലായ്മ എന്റെ ഉമ്മയെ ശരിക്കും ബാധിച്ചിരുന്നു...പിന്നീടേതൊ ഒരു പാതിരാവില്‍ ഞാന്‍ ഞെട്ടിയുണര്‍ന്നു...കൂട്ടക്കരച്ചിലിന്റെ ഭയാനകരമായ ശബ്ദം എന്നേയും കരയിപ്പിച്ചു...പക്ഷേ എനിക്കറിയില്ലായിരുന്നൂ എന്തിനാണിവരെല്ലാം കരയുന്നതെന്ന്....പിറ്റേദിവസം നടുമുറിയില്‍ സുഹറയെ കുളിപ്പിച്ചു കിടത്തിയിരുന്നു...പലരും വന്നുപോയികൊണ്ടിരുന്നു....പിന്നിടെപ്പോഴോ ഒരു കൂട്ടക്കരച്ചിലുയര്‍ന്നു.....എന്റെ മുന്നിലൂടെ ഒരു കട്ടിലില്‍ കിടത്തി സുഹറേയും കൊണ്ട് നാലുപേര്‍ മുന്നിലും ബാക്കിയുള്ളവര്‍ പിറകിലുമായി എന്തോ ചൊല്ലിക്കൊണ്ട് കടന്നുപോയി...അപ്പോഴും ഞാനെന്റെ വലത്തേകാലും ഇഴച്ചുവലിച്ചുകൊണ്ട് അവിടെയെല്ലാം നടക്കുന്നുണ്ടായിരുന്നു.......”   
                                       ...  അവസാനിക്കുന്നില്ലാ...                                                                                  

Sunday, February 20, 2011

എന്റെ ഇന്നലകള്‍....ഭാഗം...ഒന്ന്...

...ഞാന്‍ നിങ്ങള്‍ക്കുമുന്നില്‍ തുറന്നുവെക്കുന്നു...” എന്റെ ഇന്നലകള്‍ “ നോവിന്റെ അലകളില്‍ ഒര്‍മ്മകള്‍ മുങ്ങിപ്പൊങ്ങുന്നു..കഴിഞ്ഞുപൊയകാലങ്ങളുടെ തീവ്രാനുഭവങ്ങള്‍ മനസ്സിലിട്ടുപൂട്ടി കണ്ണുനീരൊഴുക്കുന്ന നിദ്രാവിഹീനമായ രാത്രികളിലെ ഞെട്ടിപ്പിക്കുന്ന സ്വപ്നങ്ങളെ താഴിട്ടുപൂട്ടി, ഞാനെന്റെ സത്യാസത്യങ്ങളുടെ നേര്‍ക്കാഴ്ച നിങ്ങളുടെ മുന്നിലേക്ക് തുറന്നുവെക്കുന്നു...ഒരുപക്ഷേ ഇന്നലകളുടെ പൂര്‍ണ്ണത നിങ്ങളുടെ മുന്നിലെത്തിക്കാനുള്ള വാക്കുകള്‍ എനിക്കജ്ഞാതമായിരിക്കാം.എങ്കിലും ഞാനെഴുതുന്നതെല്ലാം എന്റെ ജീവിതത്തിലൂടെ കടന്നുപൊയതായിരിക്കും...നിങ്ങള്‍ എന്റെ സഹോദരങ്ങള്‍....നിങ്ങളുടെമുന്നിലേക്ക് സങ്കോചമില്ലാതെ ഞാന്‍ കടന്നുവരുന്നു.......                                                                                                                      ....ജനനം.......                                                                                                                          എന്റെ വീട്...രണ്ടുമുറികളും ഒരു കോലായുമുള്ള ഓലമേഞ്ഞ ചെറിയൊരു കൂരയായിരുന്നു...മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കൂരക്കുള്ളിലേക്ക് തലകുനിക്കാതെ കയറാന്‍ കഴിയില്ലാ....വൈദ്യുതി എത്തിയിട്ടില്ലാത്ത ആ കൂരക്കുള്ളിലെ എന്റെ ജനനം വലിയൊരു സംഭവമൊന്നുമല്ലായിരുന്നു...ജീവിക്കാന്‍ വളരെയധികം കഷ്ടപ്പെടുന്ന ഒരു കുടുംബത്തിലേക്ക് എന്റെ ഉപ്പയുടേയും ഉമ്മയുടേയും ഒമ്പതാമത്തെ സന്തതിയായി നിങ്ങളെപ്പോലെ മുഷ്ടിയും ചുരുട്ടി സിന്ദാബാദിന്റെ കരച്ചിലോടെ ഞാനും പിറന്നുവീണു...എന്നെകാണാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടോ അല്ലെങ്കില്‍ ഞാനൊരു മഹാസംഭവമായിത്തീരുമെന്ന് അറിയാവുന്നതുകൊണ്ടോ എനിക്കുമുന്നേ പിറന്ന മൂന്നുപേര്‍ ഭുമിയില്‍ വന്നപ്പോള്‍തന്നെ തിരിച്ചുപോയിരുന്നു...ജീവിച്ചിരിക്കുന്നവരില്‍ ആറാമനായി ഞാന്‍ കണ്ണുതുറന്നു....ലോകത്തിന്റെ വെളിച്ചംകണ്ട് പൊട്ടിക്കരഞ്ഞ എന്റെ ചുണ്ടിലേക്ക് “ അമ്മിഞ്ഞക്കണ്ണ് കുത്തിത്തിരുകി “ എന്റെ ഉമ്മ എന്നോട് പറഞ്ഞിരിക്കാം “വാവേ നിനക്കിപ്പോ കിട്ടുന്നതേകിട്ടൂ...വയറ് നിറച്ച് കുടിച്ചോ ഇല്ലെങ്കില്‍ പിന്നീട് ദു:ഖിക്കേണ്ടിവരുമെന്ന് “ അവിടെനിന്നും ഞാനെന്റെ പ്രയാണമാരംഭിച്ചു...മരണമെന്ന യാഥാര്‍ത്യത്തിലേക്കുള്ള എന്റെ ജീവിതത്തിന്റെ തുടക്കം....         അവസാനുക്കുന്നില്ലാ....                                                                                                                                                                               

Saturday, February 5, 2011

.....അമ്മ....


( ഈ കഥ ഞാനെഴുതുന്നത് 1978ലാണ്...സ്കൂള്‍ മാഗസിനുവേണ്ടി...മാറ്റമൊന്നുമില്ലാതെ ഇവിടെ കുറിക്കുന്നു )
ചുരുട്ടിയെറിഞ്ഞ കടലാസുതുണ്ടെടുത്ത് ഒരിക്കല്‍കൂടി കണ്ണോടിച്ചു..വ്രത്തിയില്ലാത്ത അക്ഷരത്തില്‍ കുത്തികുറിച്ച എതാനും വരികള്‍..അതിലെവിടെയൊ ചെയ്തുപൊയ പാപത്തിന്റെ പശ്ചാത്താപവും നഷ്ടപ്പെടലിന്റെ വേദനയും
ഒളിച്ചിരുന്നു..വായിച്ചുതീര്‍ക്കാന്‍കഴിയാതെ ഒരുവരിമാത്രം എന്റെ മനസ്സില്‍ തങ്ങിനിന്നു...
“ഞാന്‍ മരിക്കാറായിരിക്കുന്നൂ എന്നെനിക്കു തോന്നിത്തുടങ്ങി..ഒരിക്കല്‍മാത്രം നിന്നെയൊന്ന് കാണാന്‍ ആഗ്രഹമുണ്ട്...നിന്റെ അമ്മ “
അമ്മയെന്ന രണ്ടക്ഷരത്തിന്റെ പ്രശക്തി എന്നിലെന്നേ നഷ്ടപ്പെട്ടുപോയതാണ്..കളിപ്രായത്തിന്റെ സന്ധ്യാവേളകളില്‍
കൈനിറയേ മിഠായികളും കളിപ്പാട്ടങ്ങളുംതന്ന് തലയില്‍ തലൊടികൊണ്ട് ഇരുണ്ട ഇടനാഴികയിലൂടെ കടന്നുപൊയവരെല്ലാം എനിക്കന്ന് “ അങ്കിള്‍ ‘ ആയിരുന്നു...കടന്നുപൊയ ഒരുപാട് വര്‍ഷങ്ങല്‍ക്കൊടുവില്‍ പിറുപിറുക്കലിന്റേയും പൊട്ടിച്ചിരികളുടേയും അര്‍ത്ഥം എന്റെ മനസ്സില്‍ പൊറലേല്പിച്ചപ്പൊള്‍ യാത്രയായി എങ്ങോട്ടെന്നില്ലാതെ...നീണ്ട പത്ത് പതിനൊന്ന് വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു..ഇനിയൊരു തിരിച്ചുപോക്ക്...
അധികംചിന്തിക്കാതെ കിട്ടിയതെല്ലാം വാരിനിറച്ച ബാഗുമായി പടിയിറങ്ങുമ്പോള്‍ ആരൊടെന്നില്ലാതെ വിളിച്ചുപറഞ്ഞു..,” ഞാനെന്റെ അമ്മയെ കാണാന്‍ പോവാ “....
തീവണ്ടിക്ക് വേഗതപൊരെന്നതോന്നല്‍ മനസ്സിനെ വിമ്മിട്ടപ്പെടുത്തികൊണ്ടിരുന്നു..ഇരിക്കാന്‍ തോന്നുന്നില്ലാ...ഒന്നെത്തിയിരുന്നെങ്കില്‍ മതിയായിരുന്നു...നീണ്ടയാത്രക്കൊടുവില്‍ ഇടിഞ്ഞുവീഴാറായ ഓലപ്പുരയുടെ മുന്നില്‍ കാര്‍വന്നുനിന്നപ്പോള്‍.. തന്റെയെല്ലാ സ്വപ്നങ്ങളും മരിച്ചുവീഴുകയായിരുന്നു..മുറ്റത്തങ്ങിങ്ങായിനിന്നു പിറുപിറുക്കുന്ന പരിചിതരും അപരിചിതരുമായ മുഖങ്ങളിലൂടെ ഇടനാഴികയിലേക്കുനടന്നു...നിലവിളക്കിന്റെ നാളത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പുള്ള എന്റെ അമ്മയുടെ മുഖം ഞാന്‍ കണ്ടു...മനസ്സിലെവിടെയോ ഒരു വേര്‍പാടിന്റെ തേങ്ങള്‍ ഞാനറിഞ്ഞു...കര്‍മ്മങ്ങള്‍ക്കൊടുവില്‍ വാരിയെറിഞ്ഞ മണ്‍ തരികളോടും,,മരിച്ചുവീണ ഇന്നലകള്‍ സമ്മാനിച്ച നഷ്ട സ്വപ്നങ്ങളോടും വിടപറഞ്ഞിറങ്ങുമ്പൊള്‍ പെയ്തിറങ്ങാന്‍ കണ്‍കോണില്‍ കണ്ണുനീര്‍മുത്തുകള്‍ ബാക്കിയായി......

Sunday, September 19, 2010

ജന്മമുക്തി....

ഒരിക്കല്‍ നീയെന്നെ വിളിച്ചു....അന്നെന്നില്‍ യുവത്വമുണ്ടായിരുന്നു....എല്ലാം തകര്‍ത്തെറിഞ്ഞ് നിന്റെ വിരല്‍ത്തുമ്പില്‍ ഞാനിറങ്ങിവന്നു....നഷ്ടബോധത്തിന്റെ ധര്‍പ്പണം എന്നൊനിന്നിലേക്കിഴഞ്ഞെത്തിയപ്പോള്‍ ...നീ പറഞ്ഞു ...ഇറങ്ങിക്കോളാന്‍...ഞാന്‍ നടന്നിറങ്ങി...എങ്ങോട്ട്..ആരെത്തേടി...അറിയില്ലായിരുന്നു...ഇരുട്ടിന്റെ മൂകതയില്‍ ആരോവലിച്ചുകീറിയ സാരിത്തുമ്പില്‍ എന്റെ നഷ്ടങ്ങളുടേ കണക്കുകള്‍ ഞാന്‍ കെട്ടിവെച്ചു....പിന്നീടേതോ ഒരു രാത്രിയുടെ നിശ്ശബ്ദതയില്‍ ..നിന്റെ ശബ്ദം ഞാന്‍ കേട്ടു...എന്റെ മലീമസമായ ശരീരത്തില്‍ നിന്നെ ഞാന്‍ ചുമക്കുന്നുണ്ടായിരുന്നു...ഞാനാണെന്നറിഞ്ഞോ അറിയാതെയോ നിന്റെ വികാരങ്ങളെ എന്റെ വികാരമില്ലായ്മയിലേക്ക് നീ ആഘോഷമാക്കുന്നുണ്ടായിരുന്നു...എന്റെ കണ്ണുകളില്‍ കനലെരിഞ്ഞു....നിന്റെ പിടയുന്ന ശരീരം നിശ്ചലമായപ്പോള്‍ ഞാന്‍ നടന്നു...എങ്ങോട്ടെന്നറിയാതെ..മനസ്സ് നോവറിഞ്ഞിരുന്നില്ല..എന്തിനുവേണ്ടി...ആര്‍ക്കുവേണ്ടി എന്റെ മിഴികളിനി നിറയണം...പോയകാലത്തിന്റെ ഗദ്ഗദത്തെയോര്‍ത്തോ...അതെല്ലാം കര്‍മ്മപലങ്ങളല്ലേ...നീറിയെരിയിച്ചിട്ടുപോയ കനല്‍ക്കട്ടകള്‍...ആര്‍ക്കോവേണ്ടി...എന്തിനോവേണ്ടി....അവ ആറിത്തണുത്തിരിക്കുന്നു...ഇന്ന് ഞാനിവിടെ...ഒരു ജന്മത്തിന്റെ മുഴുവന്‍ പാപങ്ങളിറക്കിവെക്കാന്‍...ഈ ഗംഗാ തീരത്ത്.....