Friday, May 27, 2011

....................അയാള്‍ മരിച്ചുവോ..........

അയാള്‍ മരിച്ചുവോ....

അധിനിവേഷത്തിന്റെ കാവല്‍ക്കാരന്‍...

പ്രകൃതിയുടെ ചരമകോളത്തിലെ.....

രക്ത പങ്കിലമായ ഒരു നാമം..



ഫാസിസത്തിന്റെ മുള്ളുകള്‍ കോര്‍ത്ത...

ഫ്യൂഡലിസത്തിന്റെ മെത്തയില്‍

നിങ്ങള്‍ തീര്‍ത്തവന്‍....



രണഭൂമിയിലേക്ക് നിങ്ങളെയ്തുവിട്ട...

വര്‍ഗ്ഗീയതയുടെ വിഷം നിറച്ച അമ്പ്...

ഇവര്‍ കൊയ്തെടുത്ത കബന്ധങ്ങള്‍...

നിങ്ങള്‍ തീര്‍ത്ത കുരുതി ക്കളങ്ങള്‍....



നിങ്ങളെറിഞ്ഞ തീ പന്തങ്ങളില്‍ ...

എണ്ണപ്പാടങ്ങള്‍ എരിഞ്ഞടങ്ങുന്നു...

രക്തക്കളങ്ങളില്‍ പിടഞ്ഞു തീരുന്നു...

ബാല്യ....യൌവ്വനങ്ങള്‍....



രക്ത ബന്ധങ്ങള്‍ക്കുപോലും വിലപേശുന്ന....

നിങ്ങള്‍ക്കെവിടെയാണ് മനുഷ്യത്വം.....



ഓര്‍ക്കുക ..ഇന്നല്ലങ്കില്‍ നാളെ

നിങ്ങളേയും ഒരു ഇരുട്ടിന്റെ

കറുത്ത പര്‍ദ്ദ മൂടിയേക്കാം...

ജിനിച്ചുവീഴാനുള്ള നിങ്ങളുടെ പൈതങ്ങള്‍...

ആ കറുപ്പില്‍ ഇല്ലാതാവുന്ന കാലം വിദൂരമല്ലാ...

Tuesday, May 17, 2011

.......സുധാ വര്‍മ്മ.............

    ഇത് ഞാനെഴുതുന്നത് 1986 ല്‍... ബോംബെയില്‍ നിന്നും പരിചയപ്പെട്ട ഒരു സുഹൃത്തിന്റെ ജീവിതത്തിന്റെ ചെറിയൊരുഭാഗം.....
             മനസ്സിന്റെ വേദനമുഴുവന്‍ കടിച്ചമര്‍ത്തികൊണ്ട് ഞാനവളോട് ചോദിച്ചു...”എങ്ങിനെ നീയീ നശിച്ച ജീവിതത്തിലെത്തിപ്പെട്ടു “ഒന്നും പറയാതെ കൈകളില്‍ മുഖമമര്‍ത്തി പൊട്ടിക്കരയുന്ന അവളെ ആശ്വസിപ്പിക്കാന്‍ എനിക്കാവില്ലായിരുന്നു...നശിച്ച വേശ്യാലയത്തിലേക്കെന്നെ ക്ഷണിച്ച സുഹൃത്തിനേയും വരാന്‍ തോന്നിയ നിമിഷത്തേയും ശപിച്ചുകൊണ്ട് പടിയിറങ്ങുമ്പോള്‍ പൊട്ടിക്കരച്ചിലിന്റെ ശബ്ദവും വിളറിവെളുത്ത സുധാവര്‍മ്മയുടെ മുഖവും മാത്രമായിരുന്നു മനസ്സില്‍...


             മുറിയുടെ കറങ്ങുന്ന ഫാനിനു ചുവട്ടില്‍ വിയര്‍ത്ത് കിടക്കുമ്പോഴും ചിന്തമുഴുവന്‍ അവളെ കുറിച്ചായിരുന്നു...എന്നോ എങ്ങിനെയോ മനസ്സിലേക്കു കടന്നുവന്ന വെളുത്ത് കൊലുന്നയെയുള്ള തമ്പുരാട്ടിക്കുട്ടി....ചുറ്റമ്പലത്തിന്റെ പടിഞ്ഞാറേ നടയില്‍ ആല്‍ത്തറയുടെ പഴകിയ കല്‍കെട്ടിനുമീതെ എന്നും അവളേയും കാത്തിരിക്കുമായിരുന്നു...ഒരിഴകെട്ടിയ മുടിക്കെട്ടില്‍ തുളസിലത്തുമ്പും നെറ്റിയിലെ ചന്ദനക്കുറിയും കാച്ചിയ എണ്ണയുടെ മണവും എന്നെ വല്ലാതെ മത്തുപിടിപ്പിച്ചിരുന്നു....ഒരിക്കലും തുറന്നുപറയാന്‍ കഴിയാത്ത സ്നേഹത്തിന്റെ വ്യര്‍ത്ഥത എപ്പോഴെല്ലാമോ മനസ്സില്‍ ദു:ഖമായി പെയ്തിറങ്ങിയപ്പോഴും പുഞ്ചിരിക്കുന്ന അവളുടെ മുഖം സ്വാന്തനമായി എത്തുമായിരുന്നു...സ്വപ്നങ്ങളുടെ ആഴങ്ങളില്‍ അവളെന്നില്‍ അലിഞ്ഞു ചേര്‍ന്നപ്പോള്‍ സ്വര്‍ഗ്ഗാനുഭൂതികള്‍ക്ക് ചിറകുമുളക്കുമായിരുന്നു...അവയെല്ലാം യാഥാര്‍ത്ത്യമാവാന്‍ നേര്‍ന്ന വഴിപാടുകള്‍ക്കൊടുവില്‍ സത്യം നൊമ്പരമായി എന്നിലേക്കു കടന്നുവന്നു...വിശ്വസിക്കാന്‍ കഴിയാത്ത വാദ്യമേളങ്ങള്‍ക്കു നടുവില്‍ ഏതോ ഒരു കിഴവന്റെ വിറക്കുന്ന കൈകള്‍ അവളുടെ കഴുത്തില്‍ താലികെട്ടിയപ്പോള്‍ ഞാനും ആല്‍ത്തറയും മാത്രം ബാക്കിയായി....ഒടുവില്‍ എല്ലാ നൊമ്പരങ്ങളും പേറി ബോംബെയെന്ന മഹാ നഗരത്തിലേക്ക് വണ്ടികയറുമ്പോള്‍ എല്ലാം മറക്കാന്‍ ശ്രമിച്ചു....ഓര്‍മ്മകളില്‍ നിന്നും മാഞ്ഞുപോവുന്നതിനുമുമ്പ് ......ഇവിടെ...ഇങ്ങിനെ.....
               ഡോര്‍ബെല്ലിന്റെ ശബ്ദം ചിന്തയില്‍ നിന്നും ഉണര്‍ത്തി....വാതിലിനുമുന്നില്‍ കുറ്റബോധത്തോടെ നില്‍ക്കുന്ന സുഹൃത്ത്....അല്പനിമിഷത്തെ മൌനത്തിനു ശേഷം അവന്‍ പറഞ്ഞു.....” സോറി.....അവള്‍ ആത്മഹത്യചെയ്തു “....
                    ഒന്നും പറയാന്‍ കഴിഞ്ഞില്ലാ.....എന്തെല്ലാമോ വീണുടയുന്നു....ആരെല്ലാമോ വാവിട്ടു കരയുന്നു....മനസ്സിന്റെ പൊട്ടിക്കരച്ചില്‍ വിജനതയുടെ കൂരിരുട്ടില്‍ അലിഞ്ഞു ചേര്‍ന്നു....ഓര്‍മ്മകളുടെ തടവറയിലേക്ക് രണ്ടിറ്റു കണ്ണുനീര്‍കൂടി........

Tuesday, April 26, 2011

സര്‍ദാറിന്റെ കഥ.....

         എട്ടാം തരത്തിലെ കൊല്ലപ്പരീക്ഷയും കഴിഞ്ഞ് പിരിയുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായിരുന്നെങ്കിലും എനിക്കത് വലിയ വിഷമമായിരുന്നു...പ്രണയിക്കുന്നവന്റെ വിഷമം..അല്ലെങ്കില്‍ എന്നും കണ്ടുകൊണ്ടിരിക്കുന്ന ആനന്ദിനെ ഇനിയെന്നുകാണും എന്ന വിഷമം...രണ്ടുമാസ വെക്കേഷന്‍ എന്നെ സംബന്ധിച്ചിടത്തോളം ഒമ്പതാം ക്ലാസിലേക്കുള്ള ബുക്കും ഡ്രസ്സും വാങ്ങാനുള്ള ജോലി തേടലായിരുന്നു...മുഴുവനും വാങ്ങാന്‍ കഴിയാത്തതോണ്ട് രണ്ട് വിഷയത്തി   നൊരു നോട്ടായിരുന്നു ഉപയോഗിച്ചിരുന്നത്..  

Friday, April 15, 2011

ഒരു പ്രണയം പുഷ്പിക്കുന്നു



എന്റെ ഇന്നലെകള്‍ ഭാഗം ഒമ്പത്...


തിങ്കളാഴ്ച അല്പം വൈകിയാണ് ഞാന്‍ സ്കൂളിലേക്കു പോയത്... എങ്കിലും എന്നെ സ്വീകരിക്കാന്‍ ശങ്കരനാരായണനും കൂട്ടരും ഗൈറ്റില്‍ തന്നെ കാത്തുനിന്നിരുന്നു.... എന്നെ കണ്ടപ്പഴേ അവര്‍ കൂവ് തുടങ്ങി...  "നമ്മുടെ കാമുകന്‍ വന്നേ “ എന്നുപറഞ്ഞുകൊണ്ടായിരുന്നു കൂവിയിരുന്നത്... ഒന്നും പറയാതെ ഞാനെന്റെ ക്ലാസിലേക്കു നടന്നു...എന്നെ കണ്ടപ്പോഴേ ക്ലാസിലെ കുട്ടികള്‍ ചിരിതുടങ്ങിയിരുന്നു.... ആനന്ദ് എന്റെ മുഖത്തേക്കു നോക്കാതെ ഏതോ പുസ്തകത്തില്‍ നോക്കികൊണ്ടിരുന്നു..

Tuesday, April 12, 2011

ആദ്യത്തെ പ്രണയ ലേഖനം...

എന്റെ ഇന്നലകള്‍....ഭാഗം...എട്ട്


സ്കൂള്‍ പൂട്ടിയതോടെ വിശപ്പ് എന്റെ ശത്രുവായി...ആ സമയത്ത് എന്റെ അമ്മായിയുടെ മകള്‍ അടുത്തുള്ള ഹാജിയാരുടെ വീട്ടില്‍ ജോലിക്കുപോയി തുടങ്ങിയിരുന്നു....അവാരെന്നോടു ചോദിച്ചു... ആ വീട്ടില്‍ സാധനങ്ങള്‍ വാങ്ങികൊടുക്കാന്‍ ഒരു കുട്ടിവേണം...നീ വരുന്നോന്ന്...രാവിലെ മദ്രസ്സകഴിഞ്ഞാല്‍ നേരെ അങ്ങോട്ടുപോവും...അവിടേക്കുള്ള സാധനങ്ങളെല്ലാം എഴുതി ശീട്ടാക്കി വാങ്ങികൊടുക്കും.... ഹാജിയാരുടെ വീട്ടിന്റെ അടുക്കളത്തിണ്ണയില്‍ വിളമ്പിവെച്ച ചോറിന്നും എന്റെ നാവില്‍ മധുരം നല്‍കുന്നു..

Wednesday, April 6, 2011

എന്റെ ഇന്നലകള്‍.. ഏഴ് [ ആനന്ദ് ]

പിന്നീടുള്ള ദിവസങ്ങള്‍ എന്റെ കണ്ണുകള്‍ അവളുടെ പിറകെയായിരുന്നു...ഒരു നല്ല ഡ്രസ്സുപൊലുമില്ലാത്ത എന്നെ അവള്‍ ശ്രദ്ധിക്കില്ലെന്നെനിക്കറിയാമായിരുന്നിട്ടും എന്തോ എന്റെ കണ്ണുകള്‍ പിന്‍ വലിക്കാന്‍ എനിക്കു താല്പര്യമില്ലായൊരുന്നു...എന്റെ കൂടെ പഠിക്കുന്ന ശങ്കരനാരായണന്‍ ( ഇദ്ദേഹം ഇന്ന് ജിദ്ദയിലുണ്ട് ) എങ്ങിനെയോ ഇത് മണത്തറിഞ്ഞിരുന്നു....ഒരിക്കലവന്‍ എന്നോട് പറഞ്ഞു...അവളുടെ പിന്നാലെയുള്ള നടത്തം നിറുത്താന്‍...കാരണം അവള്‍ എന്റെ നാട്ടിലെ അറിയപ്പെടുന്ന ഒരു ഹിന്ദു കുടുംബത്തിലെ ഒരു ഡോക്ടറുടെ പെങ്ങടെ മകളായിരുന്നു....അവന്റെ സ്വരത്തില്‍ ഒരു ഭീഷണിയുണ്ടായിരുന്നു...അന്നുമുതല്‍ അവനെന്റെ കണ്ണില്‍ വില്ലന്‍ വേഷം കെട്ടിയാടാന്‍ തുടങ്ങി....( പക്ഷേ ഇവന്‍ ഇന്നെന്റെ ഏറ്റവും അടുത്ത സുഹൃത്താണ്..) 

Monday, March 28, 2011

മുംതാസ്




എന്റെ ഇന്നലകള്‍ ഭാഗം ആറ്

അഞ്ചാം ക്ലാസില്‍ നിന്നും ആറാം ക്ലാസിലേക്ക് കടക്കുമ്പോള്‍ ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളു...മുംതാസും എന്റെ ക്ലാസിലാവണേയെന്ന്....അങ്ങിനെതന്നെ സംഭവിച്ചു...വാക്കുകള്‍ക്കതീതമായ എന്തോ ഒരു അനുഭൂതി മനസ്സിനെ മദിച്ചുകൊണ്ടിരുന്നു...           അന്നെല്ലാം സ്കൂളില്‍ പോവാന്‍ വലിയ താല്പര്യമായിരുന്നു...ആദ്യമെല്ലാം ഒന്നെഴുനേറ്റ് കിട്ടാന്‍ ഉമ്മ വിളിയോട് വിളിയായിരുന്നു...ഒടുവില്‍ രണ്ടെണ്ണം കിട്ടിയാലേ ഞാന്‍ പൊങ്ങാറുള്ളു....മുംതാസിന്റെ നോട്ടവും ചിരിയുമെല്ലാമായതോടെ എപ്പോ എഴുനേറ്റെന്ന് ചോദിച്ചാമതി....വീട്ടിലും അതൊരു സംസാരമായിരുന്നു...ഉമ്മ പറയും...” ഈ ചെക്കനെന്തുപറ്റി...വിളിയും തെളിയുമില്ലാതെ എഴുനേല്‍ക്കാത്തോനിപ്പം വെയിലുദിക്കിണേന്ന് മുമ്പേ എണീക്കിണ്ടല്ലോ “....ഉമ്മയോട് എങ്ങിനെ പറയും ,,ഞാനും പ്രണയിക്കുന്നെന്ന്.....                                                                                                                                                                                                                             
ഏകദേശം അഞ്ചോ ആറോ മാസങ്ങള്‍ കഴിഞ്ഞുകാണും ...ഒരു ദിവസം വൈകുന്നേരം ഞാന്‍ കണ്ട മുംതാസിന്റെ കണ്ണുകളില്‍ ദു:ഖത്തിന്റെ രണ്ടിറ്റുകണ്ണുനീര്‍തുള്ളികള്‍ ഒളിഞ്ഞുകിടന്നിരുന്നു...എങ്കിലും അന്നും അവള്‍ എനിക്കുള്ള
മിഠായികള്‍ കൊണ്ടുവന്നിരുന്നു...എന്നുമുള്ളതിലധികം....പക്ഷേ അന്നെനിക്കറിയില്ലായിരുന്നു  എനിക്കവള്‍ തരുന്ന അവസാനത്തെ സ്നേഹത്തിന്റെ മധുരമായിരിക്കും ആ മിഠായികളെന്ന്....